കൊച്ചി: മറൈന്‍ഡ്രൈവ് വൃത്തിയായി സംരക്ഷിക്കാനുള്ള മോണിട്ടറിംഗ് കമ്മിറ്റിക്ക് രൂപം നല്കാന് ഏപ്രിലില്‍ നിര്‍ദേശം നല്‍കിയിട്ടും നടപ്പാക്കാന്‍ കാലതാമസമുണ്ടായതെന്തെന്ന് ഹൈക്കോടതി. സമിതിയുടെ രൂപഘടന സംബന്ധിച്ചടക്കം നല്കിയ മറ്റ് നിര്‍ദേശങ്ങള്‍ എന്ന് നടപ്പാക്കുമെന്നത് സംബന്ധിച്ചും വിശദീകരണം നല്കാന് നിര്‍ദേശിച്ച കോടതി ഹര്‍ജി വീണ്ടും നാളെ പരിഗണിക്കാന്‍ മാറ്റി.
മറൈന്‍ഡ്രൈവിന്റെ സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ചിറ്റൂര്‍ റോഡില്‍ താമസക്കാരനായ രഞ്ജിത് ജി. തമ്പി നല്കിയ ഹര്‍ജിയിലാണ് സമിതി രൂപീകരണത്തിന് കോടതി ഉത്തരവിട്ടത്.നിര്‍ദേശം പാലിക്കാതിരുന്നതിനാൽ കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മോണിട്ടറിംഗ് കമ്മിറ്റി രൂപീകരിച്ച് ഒക്ടോബര്‍ 17ന് ഉത്തരവ് പുറപ്പെടുവിച്ചത്.